Thursday 20 September 2012

ശവക്കോട്ടയിലെ അഗ്നിയില്‍

ശവക്കോട്ടയിലെ അഗ്നിയില്‍
ചുട്ടുപൊള്ളുന്ന മസ്തിഷ്ക്കത്തില്‍
അവന്റെ നുരഞ്ഞു പൊങ്ങുന്ന
ചിന്തകള്‍ മയങ്ങിക്കിടക്കുന്നുണ്ട്
ജീവിതാസകതിയുടെ വെളിപ്പറമ്പുകളില്‍
അവന്‍ കെട്ടിയാടിയ വേഷങ്ങള്‍
ജീവനതന്ത്രത്തിന്റെ ഉള്ളറകളില്‍
അവന്‍ കെട്ടാന്‍ മറന്ന വേഷങ്ങള്‍
ഓര്‍മ്മയും മറവിയും പോരടിച്ച നാളുകളില്‍
അവന്‍ മറവിയിലേക്ക് വലിച്ചെറിഞ്ഞ ഓര്‍മ്മകള്‍
ആ മസ്തിഷ്കത്തിന്റെ ഇന്ദ്രിയ പഥത്തില്‍
കൊടുംചൂടിലും മയങ്ങിക്കിടക്കുന്നുണ്ടാവും
മരണം കൊണ്ട് നാം അന്യന്റെ
നന്മയെ തിരയുന്ന മഹാമാനസ്കതയില്‍
ജീവിതം കൊണ്ട് തിരയാന്‍ മടിച്ച
നൂറുനൂറായിരം നന്മകള്‍ ആര്‍ക്കോ വേണ്ടി
ചാലകശക്തി നശിച്ച അവന്റെ മസ്തിഷ്കത്തില്‍
നീറും അഗ്നി തന്‍ നിര്‍വികാരതയില്‍
നീന്തി നീന്തി അസ്തമിക്കുന്നുണ്ടാകും
മനുഷ്യന്‍ എന്നും മാന്യനാകുന്നതും
മാനിക്കപ്പെടുന്നതും ശവക്കോട്ടകളിലല്ലോ

0 comments:

Post a Comment