Thursday 20 September 2012

കവിതയുടെ മരണം

അലമാരയിലെ ചിതല്‍പുറ്റില്‍ ഏതോ
അവധൂതന്‍റെ കവിത മരിക്കാന്‍ തുടങ്ങുന്നു
മരുഭൂമികള്‍ തേടിയുള്ള യാത്രയില്‍
മനസ്സില്‍ മാനവികത മരണം വരിക്കുന്നു
വാക്ക് വറ്റിയ മഷിപ്പേനയില്‍ നിന്നും
നോക്ക് വിപ്ലവം പിറക്കാന്‍ തുടങ്ങുമ്പോള്‍
പട്ടിണി കോര്‍ത്ത ജപമാലയില്‍
ആത്മാവിനായ്‌ മദ്ധ്യസ്ഥ പ്രാര്‍ത്ഥന
കുരിശില്‍ നിന്നും കുമ്പസാരക്കൂട്ടിലേക്ക്
ദൈവപുത്രന്‍ പറിച്ചു നടപ്പെട്ടപ്പോള്‍
തിരിച്ചറിവില്ലാത്ത ബാല്യങ്ങള്‍
ദേവാലയ പടിയില്‍ വിശുദ്ധ ഭിക്ഷാടകര്‍
എനിക്കെഴുതാന്‍ പേനയും മനസ്സും തന്നവര്‍
എന്‍റെ ഓര്‍മ്മകളെ വേട്ടയാടി തുടങ്ങുമ്പോള്‍
ആ അവദൂതന്റെ അടഞ്ഞ പുസ്തകത്താളില്‍
എന്‍റെ  കവിതയുടെ മരണം സംഭവിക്കുന്നു
ഇന്നലത്തെ പെരുമഴയില്‍ നനഞ്ഞൊലിച്ച
എന്റെ നിര്‍വികാരതയുടെ നിലവിളികളില്‍
ഞാന്‍ ദൈവത്തിനും പിശാചിനുമിടയില്‍
സന്ധി ഭാഷണത്തിനുള്ള ഭാഷ തിരയുന്നു

0 comments:

Post a Comment